Tuesday, January 8, 2013

ആര്‍.എസ്.എസ്.ന്റെ തനിമുഖം.

 കടപ്പാട്: ദ ഹിന്ദു  



'വീട്ടുവേല ചെയ്ത് സ്ത്രീകള്‍ വീട്ടിലിരിക്കണ'മെന്ന ആറെസ്സെസ്സ് അദ്ധ്യക്ഷന്റെ 'വാണിങ്' വിവാദമായിരിക്കുകയാണല്ലോ. പലരും പറഞ്ഞതു പോലെ, ആ കല്പനയില്‍ അതിശയിക്കാനൊന്നുമില്ല. ബ്രാഹ്മണ്യ'ഭാരത'ത്തിന്റെ ജനവിരുദ്ധഗ്രന്ഥങ്ങളെ ആധാരമാക്കി രാഷ്ട്രീയം കളിക്കുന്ന ആറെസ്സെസ്സിന്റെ മനസ്സിനകത്ത് എന്നും ഇത്തരം ആശയങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നത്. അത് അദ്ദേഹം വളരെ മൃദുവായി പറഞ്ഞെന്നു മാത്രം.

ദുര്‍ബ്ബലരും പാര്‍ശ്വവല്കൃതരുമായവരോട് ആറെസ്സെസ്സിന്റെ സമീപനം ഇങ്ങനെയാണെന്ന് എപ്പോഴും ഓര്‍മ്മയുണ്ടാകണം. ആറെസ്സെസ്സിന്റെ പൊതു പ്രകടനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? സംഘത്തിനു വേണ്ടി ചാകാനും കൊല്ലാനും തയ്യാറായി കുങ്കുമമണിഞ്ഞ കുറേ ജീവിതങ്ങള്‍ തിളച്ചു നില്ക്കുന്നതു കാണാം- കുറേ ദളിതര്‍! കുറിയണിഞ്ഞ 'സവര്‍ണ്ണര്‍'ക്കൊപ്പം കാവിയുടുത്ത് കുറിയണിഞ്ഞു നടന്നാല്‍ തങ്ങളും 'വര്‍ണ്ണ'റാകുമെന്ന് തെറ്റിദ്ധരിച്ച ആ പാവങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാറില്ല‌- ആറെസ്സെസ്സ് കാത്തിരിക്കുന്നത് മനുസ്മൃതി 'ശരിയത്താ'കുന്ന ഒരു ഭരണക്രമത്തിനായാണെന്ന്.

അവസരം ഉണ്ടാകുമ്പോള്‍, നോക്കിക്കോളൂ ആറെസ്സെസ്സ് തമ്പുരാന്‍ പറയും: 'ദളിതര്‍ പൊതുവഴിയില്‍ നിന്നകന്ന്, പൊതുധാരയില്‍ നിന്നകന്ന്, വിവരവും വിദ്യാഭ്യാസവും ഉപേക്ഷിച്ച് അടിമകളും അവമതിക്കാരുമായി തീണ്ടാപ്പാടകലെ കൂരയിലൊതുങ്ങണം' എന്ന്.

വസന്തകാലേ സംപ്രാപ്തേ കാക കാക: പിക പിക:”!

1 comment:

  1. ഭഗവതിന്റെ ചില പ്രതികരണമര്‍ഹിക്കാത്ത ജല്പനങ്ങള്‍

    ReplyDelete