Sunday, January 8, 2012

തീവ്രവാദത്തിനു കുടപിടിക്കുമ്പോള്‍



ഫാസിസം.    ഈ വാക്കു ചിരപരിചിതമാക്കിയത് ചെങ്കൊടിക്കാരാണ്. കവലപ്രസംഗങ്ങളിലും കൈലേഖകളിലും മുട്ടിനുമുട്ടിനു ആവര്‍ത്തിച്ച് മാത്രമല്ല, നാട്ടില്‍ പ്രയോഗിച്ചും അവരതു പരിചയപ്പെടുത്തി. പ്രയോഗം പ്രതിയോഗികള്‍ക്കു നേരേ ആയിരുന്നു. പ്രതിയോഗി ആരുമാകാം. തങ്ങളെ എതിര്‍ക്കുന്ന ആരും. അവരുടെ ജാതിമതവര്‍ഗ്ഗവര്‍ണ്ണഭേദങ്ങള്‍ പ്രശ്നമല്ല. അമേരിക്കയായാലും ആലുങ്കല്‍ പരമുച്ചേട്ടനായാലും ചെങ്കൊടിക്ക് വര്‍ഗ്ഗശത്രുവാണ്.

പക്ഷേ ലീഗിന്റെ കാര്യം അങ്ങനെയല്ല. കാരണം കക്ഷി വെറും ലീഗല്ല. പേരില്‍ത്തനെയുണ്ട് സംഗതി! അപ്പോപ്പിന്നെ കൊടി നോക്കിയല്ല വിരോധം. വര്‍ഗ്ഗശത്രുവില്ല, മതശത്രുവേയുള്ളൂ. ശത്രുവിനെ....? ചോദിക്കാനുണ്ടോ, കൊല്ലണം!!

നീതിയും നിയമവും തേങ്ങാക്കുലയുമൊക്കെ ആര്‍ക്കു വേണം? ഞമ്മക്കെതിരേ ആരും ശബ്ദിക്കരുത്. വിദ്യ ഞമ്മക്ക് കച്ചോടമാണ്. അധ്യാപഹയര് ഞമ്മടെ വേലക്കാര്. ഓനെയൊക്കെ ഞമ്മള് തല്ലും, ചവിട്ടും, കൊല്ലും! ഞമ്മള് കൊന്നാലും ഇന്നാട്ടില്‍ ശിക്ഷയുണ്ടത്രേ. പക്ഷേ, തെളിവു വേണം. തെളിവു നല്‍കാന്‍ സാക്ഷി വേണം. തെളിയിക്കാന്‍ വരുന്നോനേം ഞമ്മളു കാച്ചും. '21' മറക്കണ്ട.

ഒക്കേനും കൊട പിടിക്കാന്‍ ഞമ്മകൊണ്ടൊരു വാല്യക്കാരന്‍. തീവ്രവാദത്തിന്റെ പച്ചക്കുട മറച്ച് ചാണ്ടിയുടെ വെള്ളക്കുട.

1 comment: